Monday, December 29, 2014

ഗ്രാമത്തിലെ വഴിവിളക്ക്


ഗ്രാമത്തിലെ  ആ വഴിവിളക്കിനെ പാനൂസ് എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്.. കടത്തുകടവിലേക്കുള്ള വഴിയിൽ സന്ധ്യമയങ്ങും മുമ്പേ ആരാണ് വിക്ക് കത്തിച്ചിരുന്നത് എന്ന് ഓർമ്മയില്ല. തൂണിൽ നാട്ടിനിർത്തിയ ചില്ലുകൂടിനുള്ളിലെ ചിമ്മിണിവിളക്ക് എണ്ണതീർന്നു അണയുമ്പോഴേക്കും ഗ്രാമം സുഖനിദ്രയിൽ മയങ്ങിയിരിക്കും. കാലപ്പക്ഷി കൊത്തിപ്പറന്നുപോയ ആ ഗ്രാമ്യബിംബം ഇന്നും ഗൃഹാതുരതയുടെ  ഗതകാലസ്മരണകളിൽ  ക്ലാവ് പിടിക്കാതെ മുനിഞ്ഞു കത്തുന്നു..